മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കാരപ്പുറം വടക്കൻ അയ്യൂബ് (56), മകൾ ഫസ്‌നി മോൾ എന്നിവരെയാണ് എടക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്. വയനാട് റിസോർട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. സാജിത എന്ന യുവതിക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റത്.
ഫെബ്രുവരി 26ന് ആയിരുന്നു സംഭവം. നിലമ്പൂർ ഒന്നാം ക്ളാസ് കോടതിയുടെ ഉത്തരവുമായി ഭർത്താവിന്റെ വീട്ടിൽ കയറി താമസിച്ച സാജിതയെ അയ്യൂബും ഫസ്‌നിയും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇരുവരും ഒളിവിൽപ്പോയി. പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. രണ്ട് ദിവസത്തെ തെളിവെടുപ്പിനായി പോലീസ് ഇവരെ കസ്‌റ്റഡിയിൽ വാങ്ങി.
Most Read: മെലിറ്റോപോള്‍ മേയറെ തടവിലാക്കി റഷ്യന്‍ സൈന്യം; പ്രതിഷേധം