നവജാത ശിശുവും അമ്മയും മരിച്ച സംഭവം; രോഗതീവ്രത അറിയിച്ചില്ലെന്ന് കുടുംബം

By Trainee Reporter, Malabar News
tribal speciality hospital kottathara
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശുവും അരിവാൾ രോഗബാധിതയായ അമ്മയും മരിച്ച സംഭവത്തിൽ അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിക്ക് എതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഷോളയൂർ ചാവടിയൂരിൽ ബാലകൃഷ്‌ണന്റെ ഭാര്യ തുളസിയും കുഞ്ഞുമാണ് കഴിഞ്ഞ ആഴ്‌ച മരിച്ചത്. രോഗത്തിന്റെ തീവ്രത കൃത്യസമയത്ത് അറിയിക്കാതെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി ആശുപത്രി കയ്യൊഴിഞ്ഞുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

അമ്മയും കുഞ്ഞും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്. മികച്ച ചികിൽസാ സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ ഇരുവരും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് മരിച്ച തുളസിയുടെ ഭർത്താവ് ബാലകൃഷ്‌ണൻ പറയുന്നു. തുളസിക്ക് അരിവാൾ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും സാരമില്ലെന്ന് പറഞ്ഞ് കോട്ടത്തറ ട്രൈബൽ ആശുപത്രി കയ്യൊഴിയുകയായിരുന്നെന്നും ബാലകൃഷ്‌ണൻ പറയുന്നു. കോട്ടത്തറയിലെ ഡോക്‌ടർമാരെ വിശ്വസിച്ചതുകൊണ്ട് മാത്രമാണ് മരണം സംഭവിച്ചതെന്നാണ് ബാലകൃഷ്‌ണന്റെ അമ്മ മാരി പറയുന്നത്.

ആശുപത്രി അധികൃതർ നേരത്തെ വിവരം അറിയിച്ചിരുന്നെങ്കിൽ എങ്ങനെയെങ്കിലും ജീവൻ തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുമായിരുന്നുവെന്നും അവർ പറഞ്ഞു. അരിവാൾ രോഗബാധ ഉണ്ടെന്നറിഞ്ഞിട്ടും ഓരോ തവണയും തുളസിയുമായി കോട്ടത്തറയിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴും യാതൊരു പ്രതിസന്ധിയും ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ, ഗുരുതരാവസ്‌ഥയിൽ എത്തിയപ്പോൾ ആശുപത്രി കയ്യൊഴിഞ്ഞുവെന്നും മാരി പറഞ്ഞു.

Most Read: ശബരിമല വരുമാനത്തിൽ വർധന; 14 കോടിയായി ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE