മൽസ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു

By Trainee Reporter, Malabar News
pocso case court order
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ മൽസ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ചെറിയ മാങ്ങാട് സ്വദേശി വികസിനെതിരെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (1) ശിക്ഷ വിധിച്ചത്. 2018 മാർച്ച് 13ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

കൊയിലാണ്ടി ബീച്ചിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. വികാസിന്റെ അയൽവാസി കൂടിയായ പ്രമോദ് ആണ് കൊല്ലപ്പെട്ടത്. ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് പ്രമോദുമായി നേരത്തേയും വഴക്കുണ്ടാക്കിയിട്ടുണ്ട്. സംഭവദിവസം ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ ചോദിച്ചതിന് മറുപടി നൽകിയില്ലെന്ന് പറഞ്ഞ് വികാസ് പ്രമോദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിച്ചവരെയും വികാസ് ഭീഷണി പെടുത്തി ഓടിക്കുകയാണ് ചെയ്‌തത്‌.

പിന്നീട് പോലീസ് എത്തി പ്രമോദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രമോദ് മരിച്ചത്. കേസിൽ 32 സാക്ഷികളെയാണ് വിസ്‌തരിച്ചത്. പിഴത്തുക പ്രമോദിന്റെ കുടുംബത്തിന് നൽകണം. പ്രമോദിന്റെ ഭാര്യയും മക്കളും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Most Read: ‘കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിൽ വഴിയല്ല; അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിച്ചു’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE