കൊച്ചി: വാളയാർ കേസ് ഉടൻ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തിന് സർക്കാർ എല്ലാവിധ സഹായവും നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സർക്കാർ 10 ദിവസത്തിനകം സിബിഐക്ക് നൽകണം.
നേരത്തെ കേസ് സിബിഐക്ക് വിട്ടുക്കൊണ്ട് സംസ്‌ഥാന സർക്കാർ വിജ്‌ഞാപനം ഇറക്കിയെങ്കിലും ഇതിൽ ചില അവ്യക്‌തതകൾ നിലനിന്നിരുന്നു. ഇതിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ വേണ്ടത് എന്ന കാര്യത്തിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. ഈ അവ്യക്‌തതകൾ നീക്കണമെന്നാവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മാത്രമല്ല, കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഈ ഘട്ടത്തിലാണ് കോടതി ഇടപെടൽ. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാൽ അത് കേസിനെ ബാധിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്‌പിക്കാണ് കേസ് എറ്റെടുക്കാൻ കോടതി നിർദേശം നൽകിയത്.
അതേസമയം, സിബിഐക്ക് ആവശ്യമായ എല്ലാ രേഖകളും ഇതിനോടകം കൈമാറിയിട്ടുണ്ടെന്നാണ് സംസ്‌ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതോടൊപ്പം അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണങ്ങളും സിബിഐക്ക് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Also Read: മല്യയേയും നീരവ് മോദിയേയും ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി