ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിബിഎസ്‌ഇ പരീക്ഷ നീട്ടിവെക്കണമെന്ന് സംസ്‌ഥാനങ്ങൾ. പ്‌ളസ് ടു പരീക്ഷ സെപ്‌റ്റംബറിലേക്ക് നീട്ടമാണെന്നാണ് ആവശ്യം. പരീക്ഷാ നടത്തിപ്പിനെ ഡെൽഹിയും മഹാരാഷ്‌ട്രയും എതിർത്തു. കേന്ദ്രസർക്കാർ വിളിച്ച യോഗത്തിലാണ് സംസ്‌ഥാനങ്ങൾ നിലപാട് അറിയിച്ചത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം നടന്നത്. വിദ്യാർഥികൾക്ക് വാക്‌സിൻ നൽകുന്നതിന് മുൻപ് പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ നടത്തേണ്ടെന്ന് ഡെൽഹി സർക്കാർ വ്യക്‌തമാക്കി. പരീക്ഷാ സമയം ഒന്നര മണിക്കൂറായി ചുരുക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്‌തു. സംസ്‌ഥാനങ്ങളുടെ നിലപാടുകൾ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. വിഷയത്തിൽ തീരുമാനം ഇന്നുണ്ടായേക്കില്ല.
Also Read: കൂറ്റൻ തിരമാലകൾ, കൂരിരുട്ട്; മരണ മുനമ്പിൽ ഒൻപത് മണിക്കൂർ; ബാർജിലെ അതിജീവനം