ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്‌ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുത ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തരുതെന്നാണ് കേന്ദ്ര നിർദ്ദേശം.
രാജ്യത്ത് വൈദ്യുത ക്ഷാമം നിലവിൽ ഉണ്ടെന്ന പ്രതീതി ജനങ്ങളിൽ സൃഷ്‌ടിക്കരുത് എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സംസ്‌ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവേറ്റാൻ രാജ്യത്തെ എല്ലാ കൽക്കരി വൈദ്യുതി പ്ളാന്റുകളും 16 മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കണമെന്നും കേന്ദ്രം അറിയിപ്പ് നൽകി. എല്ലാ പ്ളാന്റുകളിലും ആവശ്യത്തിന് കൽക്കരി സൂക്ഷിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൽക്കരി കൊണ്ടുപോകാനുള്ള റെയിൽവേ റേക്കുകൾക്ക് ദൗർലഭ്യം ഉണ്ടാകരുതെന്നും ഇന്ത്യൻ റെയിൽവേയോട് നിർദ്ദേശിച്ചിട്ടുണ്ട്. വൈദ്യുത ആവശ്യം വർധിച്ചാൽ എൻടിപിസിയുടെ ഗ്ളാസ് പ്ളാന്റുകൾ ഉപയോഗിക്കാമെന്നും സംസ്‌ഥാനങ്ങളോട് കേന്ദ്രം വ്യക്‌തമാക്കി.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; ആശങ്കകൾ ജനിപ്പിക്കുന്ന വാർത്തകളിൽ ഭയം വേണ്ട- ആരോഗ്യമന്ത്രി