ന്യൂഡെൽഹി : കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാൻ വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്ര കൃഷിമന്ത്രി. കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കർഷകരുമായി എപ്പോൾ വേണമെങ്കിലും ചർച്ചക്ക് തയ്യാറാണെന്നും കൃഷിമന്ത്രി അറിയിച്ചു. എന്നാൽ മന്ത്രിയുടെ നിർദേശത്തോടെ ഇതുവരെ കർഷക സംഘടനകൾ പ്രതികരിച്ചിട്ടില്ല.
കാർഷിക നിയമങ്ങൾ ഒന്നര വർഷം മരവിപ്പിക്കാൻ തയ്യാറാണെന്ന് കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം അംഗീകരിക്കണമെന്നും, ഈ കാലയളവിൽ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
കാർഷിക സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്‌തമാകുന്ന സാഹചര്യത്തിൽ തന്നെ സമരത്തെ പ്രതിരോധിക്കാനായി ഹരിയാനയിലെ അർധസൈനികരുടെ സേവനകാലാവധി നീട്ടി. എന്നാൽ സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി അതിർത്തികളിൽ നാളെ യുവ കിസാൻ ദിവസ് ആചരിക്കും. കൂടാതെ അതിർത്തികളിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ രാജ്യത്തെ യുവജനതയോട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Read also : സർക്കാർ പണമിടപാടുകൾ; സ്വകാര്യ ബാങ്കുകളെയും ആശ്രയിക്കാം