ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളെ മാത്രം സർക്കാർ പണമിടപാടുകൾ ഏല്‍പിക്കുന്ന രീതി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ബാങ്കുകള്‍ക്കും ഇനി ഇതില്‍ തുല്യാവകാശം.
നികുതി, പെന്‍ഷന്‍ വിതരണം, ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നിവയെല്ലാം ഇനി സ്വകാര്യ ബാങ്കുകള്‍ മുഖേനയും നടപ്പാക്കാം. ഇതിനുള്ള ക്രമീകരണം വൈകാതെ നിലവില്‍ വരും. പണമിടപാടുകള്‍ക്ക് സ്വകാര്യ ബാങ്കുകളെ അധികാരപ്പെടുത്തുന്ന റിസര്‍വ് ബാങ്ക് നടപടിയും വൈകാതെ ഉണ്ടാവും.
രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സ്വകാര്യ ബാങ്കുകള്‍ തുല്യ പങ്കാളികൾ ആയിരിക്കുമെന്നും ഉപഭോക്‌തൃ സേവനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്‌തു.
Read also: അശോക് ദിന്‍ഡ ബിജെപിയില്‍ ചേർന്നു