ഡെൽഹി സർക്കാരിന്റെ റേഷൻ പദ്ധതിക്ക് എതിരെ കേന്ദ്രം ഹൈക്കോടതിയിൽ

By Staff Reporter, Malabar News
delhi-highcourt
Ajwa Travels

ന്യൂഡെൽഹി: കോവിഡ് കാലത്ത് ആരംഭിച്ച ഡെൽഹി സർക്കാരിന്റെ പ്രത്യേക റേഷൻ വിതരണ പദ്ധതിയായ ‘ഘർ ഘർ റേഷൻ യോജന’ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന ലഘൂകരിക്കാൻ സംസ്‌ഥാനത്തിന് കഴിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

ന്യായവില കടകൾ എൻഎഫ്എസ്എയുടെ അവിഭാജ്യ ഘടകമാണെന്നും സംസ്‌ഥാനം നിയമത്തിന്റെ ഘടനയ്‌ക്ക് വഴങ്ങേണ്ടി വരുമെന്നും കേന്ദ്രം പറഞ്ഞു. മണിക്കൂറുകളോളം വാദം കേട്ട കോടതി നവംബർ 29ന് വീണ്ടും കേന്ദ്ര വാദം കേൾക്കുന്നത് തുടരുമെന്ന് അറിയിച്ചു.

ഡെൽഹി സർക്കാരിന്റെ ‘മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന’ വഴി വീട്ടുപടിക്കൽ റേഷൻ വിതരണം ചെയ്യുന്ന പദ്ധതിയെ ചോദ്യം ചെയ്‌ത്‌ നൽകിയ റേഷൻ ഡീലേഴ്‌സ് സംഘിന്റെ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്‌റ്റിസുമാരായ വിപിൻ സംഘി, ജസ്‌മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Read Also: ഇ ശ്രം രജിസ്ട്രേഷൻ; എറണാകുളത്ത് ഒരു ലക്ഷം കടന്നു, അംഗൻവാടി ജീവനക്കാർക്കും അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE