ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനഃസംഘടന നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലാണ് നേതൃമാറ്റം ഉണ്ടാകുക. ഇന്നലെ ഹൈക്കമാൻഡ് നേതാക്കളും വിമത നേതാക്കളും പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്. സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം നടന്നത്.
ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെലങ്കാന കോൺഗ്രസ് പ്രസിഡണ്ട് ഉത്തംകുമാർ റെഡ്ഡി രാജിവെച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രകടനത്തെ തുടർന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്‌ദയും സ്‌ഥാനം ഒഴിഞ്ഞിരുന്നു.
Also Read: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയില്ലെന്ന് വിദഗ്ധര്‍
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി അസം, കേരളം എന്നീ സംസ്‌ഥാനങ്ങളിലേക്ക് മൂന്ന് വീതം എഐസിസി സെക്രട്ടറിമാരെ സോണിയ ഗാന്ധി നിയമിച്ചു. പുതുതായി നിയമിക്കപ്പെട്ട സെക്രട്ടറിമാർ രണ്ട് സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെ സഹായിക്കും.