തിരുവനന്തപുരം: കള്ള വോട്ട് കണ്ടെത്താൻ ഏഴുമാസത്തിൽ അധികം പരിശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴവ് തിരുത്താനുള്ള അവസരങ്ങൾ പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തിയില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഏഴുമാസത്തിൽ അധികമെടുത്താണ് കള്ളവോട്ട് കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ചത് വ്യാജ വോട്ടലൂടെയാണ്. കണ്ടുപിടിക്കാന്‍ കഴിയാത്ത വിധമാണ് കള്ളവോട്ട് ചേര്‍ത്തത്. പോസ്‌റ്റല്‍ ബാലറ്റിലും കൃത്രിമം നടക്കുന്നുണ്ട്; ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളവോട്ട് തടയണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരട്ട വോട്ട് വിഷയത്തിൽ ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിൽ ആയിരുന്നുവെന്ന് കമ്മീഷൻ ആരോപിച്ചിരുന്നു. പിഴവ് തിരുത്താനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല എന്നും തിരഞ്ഞെടുപ്പ് വിജ്‌ഞാപനം വന്നതിനാൽ കോടതിക്ക് ഇടപെടാനാകില്ലെന്നും സത്യവാങ്മൂലത്തിൽ കമ്മീഷൻ പറഞ്ഞിരുന്നു.
Read also: ഇരട്ട വോട്ട് പരാതി പതിനൊന്നാം മണിക്കൂറിൽ; ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ