മലപ്പുറം: ഏപ്രിൽ ആറിന് മുൻപ് വിഷു കിറ്റും ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ തുകയും നൽകാനുള്ള തീരുമാനം പരാജയ ഭീതി കൊണ്ടാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ പരാജയം ഉറപ്പായപ്പോൾ വോട്ട് കിട്ടാനുള്ള കുൽസിത ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
‘ഓണത്തിന് കിറ്റ് കൊടുത്തിട്ടില്ല. വിഷുവിന് മുൻപ് കിറ്റ് കൊടുക്കുമെന്ന് പറയുന്നു. സ്‌കൂൾ കുട്ടികൾക്കുള്ള അരി വിതരണം തടഞ്ഞുവെച്ചതും ഇപ്പോഴാണ് നൽകുന്നത്; പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം വോട്ടർപ്പട്ടികയിലെ ക്രമക്കേട് അതിരൂക്ഷമായ സംഗതിയാണെന്നും അതിനെതിരെ ശക്‌തമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ആസൂത്രിത നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച ചെന്നിത്തല വോട്ടർപട്ടിക മുഴുവൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു. കൂടാതെ വ്യാജ വോട്ടര്‍മാരെ ഉൾപ്പെടുത്തിയ ഉദ്യോഗസ്‌ഥരെ സസ്‌പെന്റ് ചെയ്യണമെന്നും ഇരവോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ആണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
Read Also: ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; ക്രമക്കേട് ആവർത്തിച്ച് ചെന്നിത്തല