തിരുവനന്തപുരം : സംസ്‌ഥാനത്ത് കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ വിവിധ മേഖലകളിൽ കേരളം ലോകത്തിന്റെ നെറുകയിൽ എത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി കെ ഫോണിന്റെ ഉൽഘാടനം നിർവഹിച്ചത്.
ഇടത് സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നാണ് കെ ഫോൺ. ഇതിലൂടെ ഐടി മേഖലയിൽ വിപ്ളവകരമായ മാറ്റത്തിന് വഴി തുറക്കുമെന്നാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ഇതിനോടകം തന്നെ സംസ്‌ഥാനത്തെ ആയിരത്തോളം സർക്കാർ ഓഫീസുകളെ ഒപ്റ്റിക്കൽ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിച്ചു കഴിഞ്ഞു. കൂടാതെ അടുത്ത ജൂലൈ മാസത്തോടെ 5,700 സര്‍ക്കാര്‍ ഓഫീസുകളെ പദ്ധതിയുടെ ഭാഗമാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കെ ഫോണിന്റെ ആദ്യഘട്ട കണക്‌ടിവിറ്റി പൂര്‍ത്തിയായത്. പദ്ധതി പൂർത്തിയാകുന്നതോടെ അതിവേഗ ഇന്റര്‍നെറ്റ് മുപ്പതിനായിരത്തോളം ഓഫീസുകളിലും ഹൈസ്‌പീഡ് ബ്രോഡ്ബാന്‍ഡ് കണക്‌ടിവിറ്റി, സര്‍വീസ് പ്രൊവൈഡേഴ്‌സ് മുഖേന വീടുകളിലും എത്തിക്കും. കൂടാതെ ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വീടുകളില്‍ സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാകും.
Read also : കുറ്റകൃത്യങ്ങൾ കുറഞ്ഞ സമൂഹം ലക്ഷ്യം; കേരളത്തിൽ പ്രൊബേഷന്‍ നയം നടപ്പാക്കും; ഇന്ത്യയിൽ ആദ്യം