തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കി ബാലാവകാശ കമ്മീഷന്‍. വിഷയത്തില്‍ ഇനി ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കുട്ടിയുടെ അവകാശങ്ങള്‍ ഒന്നും തന്നെ ഹനിക്കപ്പെട്ടതായി കണ്ടെത്തിയില്ലെന്നും, റെയ്ഡ് നടന്നപ്പോള്‍ ഉണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ നസീര്‍ വ്യക്‌തമാക്കി.
ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മണിക്കൂറുകളോളം നീണ്ട റെയ്ഡില്‍ ബിനീഷിന്റെ രണ്ടര വയസുള്ള മകള്‍ക്ക് ഉള്‍പ്പടെ മാനസികസമ്മര്‍ദ്ദം ഉണ്ടാക്കിയെന്നാണ് പരാതി. ബിനീഷിന്റെ ഭാര്യാപിതാവാണ് ബാലാവകാശ കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചത്. റെയ്ഡ് നടക്കുന്ന സമയം വീട്ടില്‍ ബിനീഷിന്റെ ഭാര്യയും, മകളും, ഭാര്യാമാതാവുമാണ് ഉണ്ടായിരുന്നത്.
പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ബിനീഷിന്റെ വീട്ടില്‍ എത്തി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇത് വിവാദമാകുകയും, പക്ഷപാതമായ നിലപാടാണ് ബാലാവകാശ കമ്മീഷന്‍ എടുത്തതെന്നും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അതിന് ശേഷം ഇപ്പോഴാണ് പരാതിയില്‍ തുടര്‍നടപടികള്‍ ഇല്ലെന്ന് വ്യക്‌തമാക്കി കൊണ്ട് കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്.
Read also : മന്ത്രി ജലീൽ കസ്‌റ്റംസ് ഓഫീസിൽ ഹാജരായി; എത്തിയത് ഔദ്യോഗിക വാഹനത്തിൽ