ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെഎണ്ണം ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിൽ കൂടുതലും 5 വയസിൽ താഴെയുള്ളവരാണ്.
കുട്ടികളിൽ രോഗബാധ ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. കൂടാതെ അമേരിക്കയിൽ നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണവും വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. ശരാശരി 1.90 ലക്ഷം കോവിഡ് കേസുകളാണ് അമേരിക്കയിൽ കഴിഞ്ഞയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. ഈ സാഹചര്യത്തിൽ അടുത്ത മാസത്തോടെ അമേരിക്കയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് വൈറ്റ് ഹൗസിന്റെ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഉപദേഷ്‌ടാവ് ആന്തണി ഫൗച്ചി വ്യക്‌തമാക്കി.
രോഗവ്യാപനം കുറയ്‌ക്കുന്നതിനായി വാക്‌സിനേഷൻ വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്നതോടെ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നതാണ് നിലവിൽ അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി.
Read also: കോഴിക്കോട് വിമാന താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവ്; പരാതിയുമായി വീട്ടമ്മ