ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി മാറ്റിയത് അംഗീകരിക്കില്ലെന്ന ചൈനയുടെ അഭിപ്രായത്തോടാണ് ഇന്ത്യയുടെ പ്രതികരണം. ജമ്മു കാശ്‌മീരും ലഡാക്കും ഇന്ത്യയുടെ അഭിഭാജ്യ ഘടകമായ് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ പ്രദേശങ്ങളില്‍ 44 പാലങ്ങള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉൽഘാടനം ചെയ്‌തതിന് പിന്നാലെയാണ് ഇന്ത്യ അനധികൃതമായി സൃഷ്‌ടിച്ച കേന്ദ്രഭരണ പ്രദേശമാണ് ലഡാക്കെന്ന വാദവുമായി ചൈന രംഗത്ത് വന്നത്. മെയ് മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈനികര്‍ പ്രകോപനം തുടങ്ങിയിരുന്നു. ജൂണില്‍ ഗാല്‍വാന്‍ വാലിയില്‍ ചൈനക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.
Read also: മുസ്‌ലിം സൈനികര്‍ക്ക് എതിരായുള്ള പ്രചാരണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വിരമിച്ച ഉദ്യോഗസ്‌ഥര്‍