അരുണാചലിൽ വീണ്ടും ചൈനീസ് പ്രകോപനം

By News Bureau, Malabar News
india-china
Representational Image
Ajwa Travels

ഇറ്റാനഗർ: അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടു പോയി. മീരം ആരോൺ, ജോണി യായിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.

ഇന്ത്യ- ചൈന അതിർത്തിയിൽ കൂട്ടുകാരുമൊത്ത് ഇരിക്കുന്നതിനിടെയാണ് ചൈനീസ് പട്ടാളം തട്ടിക്കൊണ്ട് പോയതെന്ന് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചു.

വിവരം ലഭിച്ചയുടൻ തന്നെ ഇന്ത്യൻ സൈന്യത്തെ ഇത് അറിയിക്കുകയും രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തെന്ന് അപ്പർ സിയാങ് ഡെപ്യൂട്ടി കമ്മീഷണർ ശാശ്വത് സൗരഭ് അറിയിച്ചു.

സംഭവത്തിൽ പ്രതികരണവുമായി ബിജെപി എംപി താപിർ ഗാവോവും രംഗത്തെത്തി. കുട്ടിയെ തിരികെ ലഭിക്കാൻ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Most Read: നടിയെ ആക്രമിച്ച കേസ്; നിർണായക റിപ്പോർട് ഇന്ന് സമർപ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE