കോട്ടയം: കളക്‌ടറേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. കോട്ടയത്ത് മാർച്ച് ഉൽഘാടനം ചെയ്‌ത് പിസി വിഷ്‌ണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പോലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് മരക്കഷ്‌ണവും കല്ലുകളുമെറിഞ്ഞു. പോലീസുമായി ഉന്തും തള്ളുമുണ്ടായി.
നൂറിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്‌ഥലത്തുള്ളത്. എന്നാൽ, ഇവരെ നിയന്ത്രിക്കാൻ വിരലിൽ എണ്ണാവുന്ന പോലീസ് സംഘമാണ് സ്‌ഥലത്തുള്ളത്. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരെ തടയാൻ കഴിയുന്നത്ര പോലീസ് സംഘം സ്‌ഥലത്തില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കല്ലേറിൽ പോലീസ് ഉദ്യോഗസ്‌ഥന് തലക്ക് പരിക്കേറ്റു. കളക്‌ടറേറ്റിന് മുന്നിലെ ഇടതു സംഘടനകളുടെ ഫ്‌ളക്‌സ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.
Most Read: നായയുടെ ‘ഹാപ്പി ബെർത്ത്‌ഡേ’; 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം