വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫിസ് ആക്രമണ കേസിൽ റിമാൻഡിൽ ആയിരുന്ന പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 29 എസ്എഫ്ഐ പ്രവർത്തകർക്കാണ് കൽപ്പറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ആയിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്‌ണു ഷാജി എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26ന് അറസ്‌റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.
അതിനിടെ, സംഭവം വിവാദമായതോടെ എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്‌ഥാന നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. അഡ്ഹോക്ക് കമ്മിറ്റിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്. താൽക്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രുപീകരിച്ചത്.
Most Read: കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 14.5 കോടി; മന്ത്രി വീണാ ജോര്‍ജ്