തിരുവനന്തപുരം: പോലീസ് സേനയ്‌ക്കെതിരെ പലതരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേരള പോലീസിലെ ഉദ്യോഗസ്‌ഥരുടെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്‌ച വൈകിട്ട് മൂന്നരയ്‌ക്കാണ് യോഗം. ഗൂഗിൾ മീറ്റ് വഴിയാണ് യോഗം ചേരുന്നത്.
മോൻസണുമായുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ബന്ധം ചർച്ചയാകുന്നതിനിടെയാണ് പോലീസുകാരുടെ വിപുലമായ യോഗം മുഖ്യമന്ത്രി വിളിച്ചു കൂടുന്നത്. സർക്കാരിന്റെ പ്രവർത്തനം അളക്കുന്നതിൽ പോലീസിന്റെ ഇടപെടലും ഘടകമാകുമെന്ന് ഇന്ന് രാവിലെ പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പുരാവസ്‌തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയർന്ന പോലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർ മുതൽ സംസ്‌ഥാന പോലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം.
National News: ഒഡീഷയിലെ 40 മെഗാവാട്ട് സോളാർ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്