നിറം മാറാനൊരുങ്ങി കെഎസ്‌ആർടിസി; ഒപ്പം റൂട്ട് നമ്പറിങ്ങും; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഓരോ മേഖലയും തിരിച്ച്‌ റൂട്ട് നമ്പറിങ്ങും, ബസുകളുടെ നിറവും പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. സിറ്റി സർവീസുകളില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ റൂട്ട് നമ്പറിങ് സിസ്‌റ്റം നടപ്പിലാക്കും. തിരുവനന്തപുരം നഗരം- നീല, നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്ക്- മഞ്ഞ, നെടുമങ്ങാട് താലൂക്ക്- പച്ച, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകള്‍- ചുവപ്പ് എന്നിങ്ങനെയാണ് കളര്‍ കോഡിങ് നടത്തുക.

യാത്രക്കാര്‍ക്ക് അനായാസം മനസിലാക്കുന്ന വിധത്തിലാണ് റൂട്ട് നമ്പറിങ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം നഗരം – 1, 2, 3 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പറുകൾ, നെയ്യാറ്റിന്‍കര, കാട്ടാക്കട – താലൂക്ക് – 4, 5 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പറുകളും, നെടുമങ്ങാട് താലൂക്ക്– 6, 7 എന്നീ അക്കങ്ങളില്‍ തുടക്കുന്ന നമ്പറുകളും, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിൽ– 8, 9 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പറുകളുമാണ് നല്‍കിയിരിക്കുന്നത്.

കളര്‍ കോഡിങ്ങോട് കൂടിയ റൂട്ട് നമ്പർ സ്‌ഥലനാമ ബോര്‍ഡിന്റെ ഇടതു വശത്തും, പ്രസ്‌തുത സർവീസ് എത് കാറ്റഗറിയാണ് (സിറ്റി ഓര്‍ഡിനറി (CTY), സിറ്റി ഫാസ്‌റ്റ് പാസഞ്ചര്‍ (CFP)) എന്ന് വ്യക്‌തമാക്കുന്ന കളര്‍ കോഡിങ്ങോടു കൂടിയ ചുരുക്കെഴുത്ത് സ്‌ഥലനാമ ബോര്‍ഡിന്റെ വലതു വശത്തും പ്രദര്‍ശിപ്പിക്കും.

പരീക്ഷണാടിസ്‌ഥാനത്തിൽ നടപ്പിലാക്കുന്ന ഈ സംവിധാനത്തിന് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്‌ഥാനത്തിൽ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും, സംസ്‌ഥാനത്ത് മുഴുവനായും നടപ്പാക്കാനാണ് കെഎസ്‌ആർടിസിയുടെ തീരുമാനം.

Also Read: ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി പെരുമാറണം; മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE