സിസ്‌റ്റര്‍ എല്‍സീനയുടെ പരാതി; മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്

By News Bureau, Malabar News
Ajwa Travels

മൈസൂരു: ലത്തീന്‍ സഭയുടെ ഭാഗമായ സെന്റ് റോസെല്ല മഠത്തിനെതിരായ സിസ്‌റ്റര്‍ എല്‍സീനയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കോണ്‍വെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. കന്യാസ്‌ത്രീയെ പ്രവേശിപ്പിച്ചിരുന്ന മൈസൂരു സെന്റ് മേരീസ് മാനസികാരോഗ്യ കേന്ദ്രത്തിലും പോലീസ് സംഘമെത്തി പരിശോധന നടത്തി.

സെന്റ് റോസെല്ലാ കോണ്‍വെന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്‌റ്റര്‍ എല്‍സീന പോലീസിന് നൽകിയ പരാതിയിൽ ഉന്നയിച്ചത്. മഠത്തിലെ അഴിമതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്‌ദം ഉയർത്തിയ സിസ്‌റ്റര്‍ എല്‍സീനയെ ക്രൂരമായി മര്‍ദ്ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതില്‍ കൃത്യമായ തെളിവില്ലെന്ന നിലപാടായിരുന്നു മൈസൂരു പോലീസ് ആദ്യം സ്വീകരിച്ചത്.

മര്‍ദ്ദനമേറ്റതിന്റെ പാടുകളുമായി നേരിട്ട് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും തുടക്കത്തിൽ നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. സംഭവം വാര്‍ത്തയായതോടെയാണ് പോലീസ് തുട‍ര്‍ നടപടി സ്വീകരിക്കാനാരംഭിച്ചത്.

മഠത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്‌റ്റര്‍ എല്‍സീന പോലീസിന് നൽകിയ പരാതിയിൽ ഉന്നയിച്ചത്. മഠത്തിലെ പുരോഹിതരുടെ സാന്നിധ്യവും മൂക ബധിര കൂട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്‌തതിനുമാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നാണ് എൽസീന പറയുന്നത്.

കോണ്‍വെന്റിലെ അനീതി ചൂണ്ടികാട്ടിയതിന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും മാനസിക രോഗിയായി ചിത്രീകരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും സിസ്‌റ്റര്‍ ആരോപിച്ചു. നാല് ദിവസമാണ് മൈസൂരുവിലെ മാനസികാരോഗ്യ ആശുപത്രിയില്‍ കഴിയേണ്ടിവന്നതെന്നും പുരുഷന്‍മാരെത്തി മഠത്തില്‍വച്ച് അക്രമിച്ചെന്നും പറഞ്ഞ അവർ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറയുന്നു.

അതേസമയം സിസ്‌റ്റര്‍ എല്‍സീനയ്‌ക്ക് മാനസിക പ്രശ്‌നമാണെന്നും ഇനി തിരിച്ചെടുക്കില്ലെന്നുമുള്ള നിലപാടിലാണ് കോണ്‍വെന്റ്. മഠത്തില്‍ ജോലിക്കെത്തിയ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ചുരിദാര്‍ ധരിച്ച് വീട്ടുകാര്‍ക്കൊപ്പം സഭയുടെ അനുമതിയില്ലാതെ സിസ്‌റ്റര്‍ എല്‍സീന പോയെന്നും മഠം അധികൃതർ ആരോപിച്ചു.

സിസ്‌റ്ററിൽ നിന്നും സന്യാസവസ്‌ത്രവും മൊബൈലും ഉള്‍പ്പടെ ബലം പ്രയോഗിച്ച് മഠം അധികൃതര്‍ തിരിച്ചുവാങ്ങിയിരുന്നു. കള്ള പ്രചാരണങ്ങളിലൂടെ താൻ മാനസികരോഗിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമമെന്നും താൻ പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞാല്‍ തിരുവസ്‌ത്രം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും വ്യക്‌തമാക്കി സിസ്‌റ്റര്‍ എല്‍സീന മഠത്തിന് മറുപടി നല്‍കിയിട്ടുണ്ട്. 25 വര്‍ഷമായി സഭാംഗമായിരുന്ന സിസ്‌റ്റര്‍ എല്‍സീന നിലവിൽ മൈസൂരുവില്‍ ബന്ധുവിന്റെ വസതിയിലാണ് കഴിയുന്നത്.

Most Read: പാഠ്യപദ്ധതിയിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ; സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE