ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മൂന്നാം തരംഗത്തിൽ കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെയാണ് കഴിഞ്ഞയാഴ്‌ച മുതൽ സംസ്‌ഥാനത്ത് ഞായറാഴ്‌ചകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നേരത്തെ, കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടിയിരുന്നു.
തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം 23,989 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 8,963 രോഗികൾ ചെന്നൈ നഗരത്തിൽ നിന്ന് മാത്രമാണ്. സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനമാണ് . ചെന്നൈയിൽ 28.6 ശതമാനമാണ് ടിപിആർ. നിലവിൽ 1,31,007 രോഗികളാണ് ചികിൽസയിൽ കഴിയുന്നത്.
Most Read: കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി