ശമ്പളം പിടിക്കലിനെതിരെ പ്രതിഷേധം കനക്കുന്നു; ഇളവുകള്‍ പരിഗണനയില്‍

By Staff Reporter, Malabar News
kerala image_malabar news
Thomas Isaac
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇളവുകള്‍ പരിഗണിക്കുന്നു. ശമ്പളം പിടിക്കുന്നതില്‍ ഇടത് അനുകൂല സംഘടനകളില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചില ഇളവുകള്‍ നല്‍കി പ്രതിഷേധം തണുപ്പിക്കാനാണ് നീക്കം. ധനമന്ത്രി ഡോ. തോമസ് ഐസക് വിഷയത്തില്‍ സംഘടനകളുടെ അഭിപ്രായം കേള്‍ക്കാനായി യോഗം വിളിച്ചു.

ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പണിമുടക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഭരണാനുകൂല സംഘടനകളും വിയോജിപ്പ് അറിയിച്ച് രംഗത്തെത്തി. ഇതോടെയാണ് സമവായ നീക്കത്തിന് സര്‍ക്കാര്‍ തയ്യാറായത്. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ചൊവ്വാഴ്ച സംഘടനകളുടെ യോഗം വിളിച്ചു. യോഗത്തില്‍ സംഘടനകളുടെ അഭിപ്രായം കേട്ട ശേഷമാകും ഉത്തരവിറക്കുക.

മാസം ആറ് ദിവസത്തെ ശമ്പളം പിടിക്കലെന്ന നിലവിലെ രീതി മാറ്റി അഞ്ച് ദിവസമാക്കലാണ് പരിഗണിക്കുന്നത്. കൂടാതെ 15,000 രൂപ ഓണം അഡ്വാന്‍സ് എടുത്തവര്‍ക്ക് ഇളവ് നല്‍കുന്നതും പരിഗണനയില്‍ ഉണ്ട്. ഇവരില്‍നിന്ന് പിന്നീട് പിടിക്കാമെന്നാണ് നിര്‍ദേശം. പി.എഫില്‍ നിന്ന് വായ്പ എടുത്തവര്‍ക്കും ഇളവ് നല്‍കിയേക്കും. കുറഞ്ഞ പ്രതിമാസ വരുമാനമുള്ളവരെയും ഒഴിവാക്കുന്നത് ചര്‍ച്ചയാകും.

ശമ്പളം പിടിക്കല്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ പണിമുടക്കടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനകള്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ ഭരണാനുകൂല സംഘടനകളും ധനമന്ത്രിക്ക് കത്ത് നല്‍കി. സി.പി.ഐ അനുകൂല സംഘടനയായ ജോയന്റ് കൗണ്‍സിലും ശമ്പളം പിടിക്കല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കൂടാതെ ശമ്പളം പിടിക്കലിനെതിരെ പരസ്യനിലപാടുമായി ഭരണാനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തി. ഓര്‍ഡിനന്‍സിലൂടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ഇടത് സര്‍ക്കാറിന് ഭൂഷണമല്ലെന്നാണ് ഇവരുടെ നിലപാട്.

National Also: ഡെല്‍ഹിയില്‍ വായുമലിനീകരണം പരിശോധിക്കാന്‍ ഉന്നതാധികാര സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE