ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ശിവസേന നൽകിയ ഹരജി സുപ്രീം കോടതി തള്ളി. വിശ്വാസ വോട്ടെടുപ്പിന്റെ ഫലം സുപ്രീം കോടതി വിധിയെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. സ്‌പീക്കറുടെയും ഗവർണറുടെയും അധികാരം സംബന്ധിച്ച വിഷയങ്ങൾ ജൂലൈ 11ന് പരിഗണിക്കും.
നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഉദ്ധവ് താക്കറെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ഈ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
നാളെ 11 മണിക്ക് സഭ ചേരാനാണ് ഗവർണർ ഭഗത് സിങ് കോഷിയാരി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, അനുനയ നീക്കങ്ങൾ തടയാൻ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ നിന്ന് ഇന്ന് ഗോവയിലേക്ക് പോയി. നാളെ മാത്രമേ മുംബൈയിൽ എത്തുകയുള്ളൂ.
Most Read: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 6ന്