മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ 10 വർഷത്തെ ആസ്‌തി വിവര കണക്കുകൾ 21 ദിവസത്തിനകം അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇതിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ് ചവാൻ പ്രതികരിച്ചു.
ബിജെപിക്കെതിരെ ശക്‌തമായ വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു ചവാന്റെ പ്രതികരണം. “അധികാരം എങ്ങനെ, എപ്പോൾ ആർക്കെതിരെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് ബിജെപിക്ക് വളരെ ആസൂത്രിതമായ തന്ത്രമുണ്ട്. എല്ലാം അതിനനുസരിച്ചാണ് നടക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് എൻസിപി നേതാവ് ശരദ് പവാറിനും സമാനമായ നോട്ടീസ് ലഭിച്ചിരുന്നു. ഇപ്പോൾ എനിക്കും കിട്ടിയിരിക്കുന്നു. ഇതിൽ ശരിയായ വിശദീകരണം നൽകും,”- ചവാൻ പറഞ്ഞു.
നേരത്തെ, തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വോട്ടെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ശരദ് പവാർ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്‌തത ആവശ്യപ്പെട്ടുകൊണ്ടാണ് ശരദ് പവാര്‍ അടക്കമുള്ള നേതാക്കള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.
ശരദ് പവാര്‍, അദ്ദേഹത്തിന്റെ മകളും എംപിയുമായ സുപ്രിയ സുലെ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, അദ്ദേഹത്തിന്റെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവര്‍ക്കാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നത്.
Also Read: മുന്‍ കേന്ദ്രമന്ത്രി ജെയ്സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീല്‍ ബിജെപി വിട്ടു