തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ കോൺഗ്രസ് ഗ്രൂപ്പുകൾ. ജനറൽ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ വിഷയങ്ങൾ മോശമായാണ് കൈകാര്യം ചെയ്‌തതെന്നും പരാതിയുണ്ട്. വിഷയത്തിലെ അതൃപ്‌തി നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരിഗണിച്ചില്ലെന്നും, പരസ്യനിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചതെന്നുമുള്ള വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. ഇത് കൂടി നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചേക്കും.
അതേസമയം, മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. മലപ്പുറത്തെ ഇരുപത്തിനാലോളം വരുന്ന നേതാക്കളാണ് നടപടി ആവശ്യപ്പെട്ടത്. നേരത്തെ പരസ്യ പ്രതികരണം നടത്തിയ കെ ശിവദാസൻ നായർ, കെപി അനിൽകുമാർ എന്നിവരെ 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു.
Read Also: ഓണത്തിനുശേഷം കോവിഡ് കേസുകളിൽ 24 ശതമാനം വർധന ഉണ്ടായെന്ന് റിപ്പോർട്