ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വിലവർധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെട്രോൾ വിലയുടെ പേരിലുള്ള കൊള്ള രാജ്യത്ത് വർധിക്കുകയാണെന്നും തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് ഇന്ധന വില ഉയരാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ റെക്കോർഡ് സൃഷ്‌ടിച്ചുവെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.
ഈ വർഷം പെട്രോൾ വിലയിലുണ്ടായ റെക്കോർഡ് വർധന (23.53 രൂപ) ചൂണ്ടിക്കാട്ടുന്ന മാദ്ധ്യമ റിപ്പോർട്ടും പ്രിയങ്ക പങ്കുവച്ചിരുന്നു. “പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ മോദിജിയുടെ സർക്കാർ വലിയ റെക്കോർഡുകൾ സൃഷ്‌ടിച്ചു. രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്ക്, സർക്കാർ സ്വത്തുക്കൾ വിൽക്കുന്നു, പെട്രോളിന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് എന്നിവയും മോദി സർക്കാരിന്റെ പ്രത്യേകതയാണ്” – പ്രിയങ്ക ട്വീറ്റിൽ പറയുന്നു.
मोदी जी की सरकार ने जनता को कष्ट देने के मामले में बड़े-बड़े रिकॉर्ड बनाए हैं
सबसे ज्यादा बेरोजगारी: मोदी सरकार में
सरकारी संपत्तियां बिक रहीं: मोदी सरकार में
पेट्रोल के रेट एक साल में सबसे ज्यादा बढ़े: मोदी सरकार में pic.twitter.com/pL2369ujn2
— Priyanka Gandhi Vadra (@priyankagandhi) October 24, 2021
പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് ഇന്ന് രാജ്യത്ത് വർധിച്ചത്. ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് ഉൽപാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നവംബറോടെ പ്രതിദിനം 4 ലക്ഷം ബാരൽ അധികമായി വിതരണം ചെയ്യുമെന്ന് ഒപെക് രാജ്യങ്ങൾ പറയുന്നുണ്ടെങ്കിലും സൗദി, കുവൈത്ത്, ഇറാഖ്, റഷ്യ, യുഎഇ രാജ്യങ്ങളിലെ നിലവിലെ ഉൽപാദനം 14 ശതമാനം കുറവാണ്.
Read also: കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; മലയാളികൾ കുടുങ്ങിയതായി റിപ്പോർട്