ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. വൈകുന്നേരം 4 മണിയോടെയാണ് യോഗം ചേരുക. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവി ചർച്ച ചെയ്യും.
ദേശീയ നേതൃത്വത്തിന്റെ വീഴ്‌ചയാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് ജി 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനമുന്നയിക്കാനാണ് സാധ്യത. കൂടാതെ അടിയന്തിരമായി ദേശീയ നേതൃത്വം പുനഃസംഘടിപ്പിക്കണമെന്നും ജി 23 നേതാക്കൾ ആവശ്യപ്പെടും.
തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ഗാന്ധി കുടംബത്തിന്റെ നേരെ വിമർശനമുണ്ടായാൽ താൽക്കാലിക അധ്യക്ഷ പദവി സോണിയ ഗാന്ധി ഒഴിയുമെന്നാണ് വിവരം. എന്നാൽ ഈ വാര്‍ത്ത അടിസ്‌ഥാന രഹിതമാണെന്ന് പാര്‍ട്ടിയുടെ മുഖ്യവക്‌താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്‌തമാക്കി. കൂടാതെ യുപിയിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രിയങ്കാ ഗാന്ധിയും ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചേക്കും.
Read also: സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഡെൽഹിയിൽ ഇന്നും തുടരും