കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി. സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി നോട്ടീസ് പ്രകാരം എറണാകുളം സിജെഎം കോടതിയില്‍ ഇന്ന് 3 മണിയോടെയാണ് സായ് ശങ്കര്‍ ഹാജരായത്.
കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കേസില്‍ താന്‍ ഇനി മാപ്പ് സാക്ഷിയാണെന്നും സായി ശങ്കര്‍ പറഞ്ഞു. സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സെഷന്‍സ് കോടതിയില്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെയും കേസിലെ മറ്റു പ്രതികളുടെയും മൊബൈല്‍ ഡാറ്റകള്‍ മായ്‌ക്കുവാന്‍ സഹായിച്ചത് സായ് ശങ്കറാണ്.
Read Also: കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടായേക്കും