തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ സൂചന പണിമുടക്കിനെതിരെ പ്രതികാര നടപടിയുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പണിമുടക്കിയ ജീവനക്കാരുടെ കൃത്യമായ വിവരങ്ങള്‍ ഹയര്‍ ഡിവിഷന്‍ ഓഫിസര്‍മാര്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് അനുകൂല നടപടി സ്വീകരിക്കുന്ന ഹയര്‍ ഡിവിഷന്‍ ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതാണെന്നും അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. റിസര്‍വേഷന്‍ ഉണ്ടായിരുന്ന സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കില്‍ കാരണക്കാരായ ജീവനക്കാരുടെ പേരുവിവരങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
പ്രതിപക്ഷ യൂണിയനുകള്‍ 24 മണിക്കൂര്‍ പണിമുടക്കിനാണ് ആഹ്വാനം ചെയ്‌തിരുന്നത്. സമരത്തെ നേരിടാന്‍ ഡസ്‌നോനോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സംസ്‌ഥാന വ്യാപകമായി സര്‍വീസുകള്‍ മുടങ്ങിയിരുന്നു. സ്‌ഥിര ജീവനക്കാരില്‍ വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു പണിമുടക്ക് ദിവസം ജോലിക്കെത്തിയത്.
എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം ലഭ്യമാക്കണം എന്ന ആവശ്യം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി എന്നീ സംഘടനകളാണ് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരുന്നത്. സൂചനാ പണിമുടക്ക് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തില്‍ നിന്ന് വിട്ടു നിന്നിരുന്നെങ്കിലും കൂടുതല്‍ ജീവനക്കാര്‍ സമരത്തിന് ഇറങ്ങിയെന്നതും ശ്രദ്ധേയമായി.
Read Also: ട്വിറ്റർ വിലക്ക് നീക്കണം; ട്രംപിന്റെ ഹരജി തള്ളി കോടതി