തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണം, മുഹറം ചന്തകൾ ബുധനാഴ്‌ച ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺസ്യൂമർഫെഡിന്റെ ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്.
2000 വിപണികളാണ് ഉണ്ടാവുക. ഓണത്തിന് ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ സാധനങ്ങളും നൽകുക എന്ന രീതിയിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്. നോൺ സബ്‌സിഡി ഉൾപ്പെടെ യുള്ള സാധനങ്ങൾ 15 മുതൽ 35 ശതമാനം വരെ വിലക്കുറവിൽ നൽകാനാണ് തീരുമാനമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ അറിയിച്ചു.
അരി, പഞ്ചസാര, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുക. ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ഈ വിപണി ഇടപെടൽ സഹായിക്കുമെന്ന് കൺസ്യൂമർഫെഡ് പ്രതീക്ഷിക്കുന്നു. സബ്‌സിഡി ഉള്ളവയ്‌ക്ക് പുറമെ മറ്റ് നിത്യോപയോഗ സാധനങ്ങളും ഓണചന്തകളിൽ ലഭിക്കും.
National News: ഗുസ്‌തിയിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം; വെങ്കലം നേടി ബജ്‌റംഗ് പൂനിയ