‘റോഡ് നിർമ്മാണം പൂർത്തിയാക്കിയില്ല’; കരാർ കമ്പനിയെ പുറത്താക്കി സർക്കാർ

By Web Desk, Malabar News
Representational image
Ajwa Travels

കാസര്‍ഗോഡ്: റോഡ് നിർമ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ പുറത്താക്കി സർക്കാർ. കാസര്‍ഗോഡ് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. പേരാമ്പ്ര-താന്നിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ നിര്‍മാണത്തില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.

2020 മേയ് 29ന് ആരംഭിച്ച നിര്‍മ്മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കാൻ ആയിരുന്നു കരാര്‍. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്‌തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്‌ഥലം സന്ദര്‍ശിക്കുകയും സമയ ബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു.

എന്നിട്ടും പുരോഗതി ഉണ്ടായില്ല. പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തില്‍ താഴെ പണി മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഇതിനെ തുടർന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ നടപടി.

Read Also: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE