കൊച്ചി: കസ്‌റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരിക്ക് മൊഴിപ്പകർപ്പു കൊണ്ട് നിലവിൽ കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ ഇത് നൽകേണ്ടതില്ലെന്നും കസ്‌റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കോടതി തീരുമാനം.
കീഴ്‌ക്കോടതിയും സ്വപ്‌നയുടെ ഹരജി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. 33 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പ് നിയമപരമായ ആവശ്യങ്ങൾക്ക് നൽകണം എന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. മൊഴിയുടെ രഹസ്യസ്വഭാവം നഷ്‌ടമായെന്നും അതിനാൽ നൽകുന്നതിൽ തടസമില്ലെന്നും അവർ കോടതിയെ അറിയിച്ചിരുന്നു.
Also Read: കുമ്മനത്തിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; 24 ലക്ഷം നൽകി ഒത്തുതീർപ്പാക്കി
അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നാളെ തിരുവനന്തപുരത്തെ ജയിലെത്തിയാകും ചോദ്യം ചെയ്യൽ. അറസ്‌റ്റിലായ ശിവശങ്കറിന്റെ മൊഴികളിലെ വസ്‌തുത പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ.