കാബൂൾ: സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾ മുഖം പൂർണമായി മറക്കണമെന്ന് താലിബാൻ. ആവശ്യമെങ്കിൽ പുതപ്പോ കമ്പിളിയോ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം ജോലി നഷ്‌ടമാകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ താലിബാൻ അധികാരം തിരിച്ചുപിടിച്ചതിനുശേഷം മിക്ക സ്‌ത്രീകളെയും സർക്കാർ ജോലികളിൽ നിന്ന് വിലക്കിയിരുന്നു.എന്നാൽ, സ്‌ത്രീകളെ ജോലിക്ക് പോകാൻ അനുവദിക്കുമെന്നും അവർക്ക് സ്വാതന്ത്ര്യം നൽകുമെന്നത് അടക്കമുള്ള കാര്യങ്ങൾ വിവരിച്ച ശേഷമാണ് താലിബാൻ ഭീകരർ അധികാരത്തിലേറിയത്. ചില നിബന്ധനകളുടെ അടിസ്‌ഥാനത്തിലാണ് സ്‌ത്രീകൾക്ക് ജോലി ചെയ്യാൻ താലിബാൻ അനുവാദം നൽകിയത്.
ശരിയായ രീതിയിൽ ശരീരം മറക്കാതെ ആരെയും ജോലി ചെയ്യാൻ അനുവദിക്കില്ലെന്നതാണ് അതിൽ ഒന്ന്. നിബന്ധനകൾ പാലിക്കാത്ത പക്ഷം ശക്‌തമായ നടപടി സ്വീകരിക്കുമെന്നും താലിബാൻ വ്യക്‌തമാക്കിയിട്ടുണ്ട്. വനിതകൾക്ക് അവർക്ക് ഇഷ്‌ടമുള്ള രീതിയിൽ ഹിജാബ് ധരിക്കാം, പക്ഷേ, അത് ശരിയായ രീതിയിൽ ആയിരിക്കണം. ഒരു കമ്പിളി എങ്ങനെയാണോ പുതയ്‌ക്കുന്നത് അതുപോലെ ആണ് ഉപയോഗിക്കേണ്ടത്’ താലിബാൻ വക്‌താവ് വിശദീകരിച്ചു.
Most Read: പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ