കോഴിക്കോട് : പരീക്ഷ എഴുതാൻ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് അവസരം നൽകാതെ കാലിക്കറ്റ് സർവകലാശാല. നാളെ മുതലാണ് സർവകലാശാലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കോവിഡ് ബാധിതരായ വിദ്യാർഥികൾ.
അതേസമയം ഇപ്പോൾ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് പിന്നീട് അവസരം നൽകുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. എന്നാൽ പുനഃപരീക്ഷക്ക് വേണ്ടി കാത്തിരിക്കുന്നതോടെ തങ്ങളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങുമെന്ന ആശങ്കയാണ് വിദ്യാർഥികൾ പങ്കുവെക്കുന്നത്.
സർവകലാശാല അധികൃതരുടെ തീരുമാനത്തിനെതിരെ നിരവധി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരായ വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ അവസരം ഒരുക്കണമെന്നാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യം.
Read also : തൊഴില്‍, താമസ നിയമലംഘനം; സൗദിയില്‍ പിടിയിലായത് 57 ലക്ഷം പേരെന്ന് റിപ്പോർട്