ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് കോവിഡ് മാർഗനിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഉൽസവ സീസൺ, പുതുവൽസര ആഘോഷം എന്നിവ പരിഗണിച്ചാണ് കേന്ദ്രം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പനി, ഗുരുതര ശ്വാസപ്രശ്‌നങ്ങൾ എന്നീ ലക്ഷണങ്ങൾ ഉള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്‌ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണം. ആൾക്കൂട്ടങ്ങൾ അമിതമാകരുത്, മാസ്‌ക് ഉറപ്പാക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.
കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്‌ഥാന ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി. കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ കോവിഡ് സാഹചര്യം നിയന്ത്രിക്കാൻ ആകുള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിരീക്ഷണ സംവിധാനം ശക്‌തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
അതേസമയം, കേരളത്തിലും പ്രതിരോധ പ്രവർത്തനം ശക്‌തമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്‌റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം ഒരിടവേളക്ക് ശേഷം പുനരാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്‌തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് കേസുകളുടെ വർധനവിന്റെ നിരക്ക് അനുസരിച്ചു പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതാണ്.
വിമാനത്താവളങ്ങളിൽ സീപോർട്ടിലും നിരീക്ഷണം ശക്‌തമാക്കും. കേന്ദ്ര നിർദ്ദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന രണ്ടു ശതമാനം പേരുടെ സാമ്പിളുകൾ പരിശോധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുക ആയിരുന്നു മന്ത്രി.
Most Read: സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്