റിയോ ഡി ജനീറോ: കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ റിപ്പോർട് ചെയ്‌തത് 1,212 കോവിഡ് മരണങ്ങൾ. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 245,977 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
57,472 പുതിയ കേസുകളാണ് ഒരു ദിവസത്തിനിടെ ബ്രസീലിൽ റിപ്പോർട് ചെയ്യപ്പെട്ടത്. 10,139,148 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്.
രാജ്യത്ത് ഏറ്റവുമധികം ജനസാന്ദ്രതയുള്ള സാവോ പോളോയെയാണ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ മാത്രം 1,971,423 കേസുകളാണ് റിപ്പോർട് ചെയ്‌തത്. 57,743 പേർ മരണപ്പെടുകയും ചെയ്‌തു.
കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാമതാണ് ബ്രസീൽ. അമേരിക്കയും ഇന്ത്യയുമാണ് രോഗികളുടെ എണ്ണത്തിൽ ബ്രസീലിന് മുന്നിലുള്ളത്. അതേസമയം കോവിഡ് മരണങ്ങളിൽ അമേരിക്കക്ക് പിന്നിൽ രണ്ടാം സ്‌ഥാനത്താണ് ബ്രസീൽ.
Read Also: ‘ഹോഷൻഗാബാദി’ന്റെ പേരും മാറ്റി; ഇനിമുതൽ ‘നർമദാപുരം’