പെട്രോപോളിസ്: ബ്രസീലിയന്‍ നഗരമായ പെട്രോപോളിസില്‍ കഴിഞ്ഞയാഴ്‌ച ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും തിങ്കളാഴ്‌ച വരെ മരണപ്പെട്ടവരുടെ എണ്ണം 176 ആയി. 110ലധികം ആളുകളെ കാണാതായിട്ടുണ്ടെന്നും റിയോ ഡി ജനീറോ സ്‌റ്റേറ്റ് സിവിൽ ഡിഫൻസ് അറിയിച്ചു.
മരണപ്പെട്ടവരിൽ പ്രായപൂര്‍ത്തിയാകാത്ത 27 പേര്‍ ഉൾപ്പെടുന്നതായി ബ്രസീലിയന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിന്‍ പറയുന്നു.
റിയോഡി ജനീറോയ്‌ക്ക് വടക്കുള്ള പെട്രോപോളിസില്‍ ചൊവ്വാഴ്‌ചയാണ് കനത്തമഴ പെയ്‌തത്. പര്‍വ്വത മേഖലയില്‍ 25 സെന്റി മീറ്ററിൽ കൂടുതല്‍ മഴപെയ്‌തതാണു ദുരന്തത്തിനു കാരണമെന്നാണ് വിലയിരുത്തൽ.
കനത്ത മഴ മണ്ണിടിച്ചിലിനും കാരണമായി. തെരുവുകളിൽ വെള്ളം കയറുകയും അനേകം വീടുകൾ നശിക്കുകയും ചെയ്‌തു. നിരവധി കാറുകളും ബസുകളുമാണ് വെള്ളത്തിൽ ഒലിച്ചുപോയത്. പ്രദേശത്തിന്റെ പർവതനിരകളിലും മഴ നാശം വിതച്ചു. പ്രളയത്തില്‍ വീടുകൾ നഷ്‌ടപ്പെട്ടവരെ സ്‌കൂളുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Most Read: ഓപ്പറേഷൻ സൈലൻസ്; ഒരാഴ്‌ചകൊണ്ട് ഒരു കോടിക്കടുത്ത് പിഴത്തുക ഈടാക്കി എംവിഡി