ബ്രസീലിയ: വിനോദസഞ്ചാര കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റന്‍ പാറ ബോട്ടുകള്‍ക്ക് മുകളിലേക്ക് പൊട്ടിവീണ് 7 പേര്‍ മരിച്ചു. 20 പേരെ കണാതായി. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കുകിഴക്കന്‍ ബ്രസീലിലെ കാപിറ്റോളിയോ പ്രദേശത്തെ ഫുര്‍ണാസ് തടാകത്തിലാണ് അപകടം.
വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാനാണ് വിനോദസഞ്ചാരികള്‍ ഫുര്‍നാസ് തടാകത്തില്‍ എത്താറുള്ളത്. ബോട്ടുകളില്‍ വിനോദ സഞ്ചാരികൾ ഇവയെല്ലാം ആസ്വദിക്കുന്നതിനിടെയാണ് കൂറ്റന്‍ പാറ ഇവര്‍ക്ക് മുകളിലേക്ക് പൊട്ടിവീണത്.
പാറയില്‍ നിന്ന് കല്ലുകള്‍ പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് വിനോദസഞ്ചാരികള്‍ മുന്നറിയിപ്പായി വിളിച്ചു പറയുന്നുണ്ടെങ്കിലും പലരും അത് കാര്യമാക്കാതെ പാറക്കെട്ടിന് സമീപത്ത് തന്നെ നില്‍ക്കുകയായിരുന്നു. ഇവരാണ് അപകടത്തില്‍ പെട്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. ഇതാണ് പാറ ഇടിഞ്ഞുവീഴാന്‍ കാരണമായതെന്ന് കരുതുന്നു. അപകടത്തിന്റെ സാഹചര്യം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുമെന്ന് ബ്രസീലിയൻ നാവികസേന അറിയിച്ചു.
URGENTE!!! Pedras se soltam de cânion em Capitólio, em Minas, e atingem três lanchas. pic.twitter.com/784wN6HbFy
— O Tempo (@otempo) January 8, 2022
Most Read: ഹൃദ്രോഗ സാധ്യത കുറക്കാൻ മൽസ്യവും