ന്യൂഡെൽഹി: ഇന്ത്യയിൽ പുതുതായി സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 60 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നെന്ന് ഔദ്യോഗിക കണക്കുകൾ. 44,489 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് സ്‌ഥിരീകരിച്ചത്. ഇതിൽ 60.72 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നാണ്. കേരളം, മഹാരാഷ്‌ട്ര, ഡെൽഹി തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കേസസ് പെർ മില്യൺ കണക്കിൽ ഡെൽഹിയാണ് മുൻപന്തിയിൽ എങ്കിലും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത് കേരളത്തിലാണ്.
10 ലക്ഷത്തിൽ 29,169 പേരെയാണ് ഡെൽഹിയിൽ കോവിഡ് ബാധിച്ചത്. കേരളത്തിൽ ഈ കണക്ക് 16,201ഉം, മഹാരാഷ്‌ട്രയിൽ 14,584ഉമാണ്. അതേസമയം 10 ലക്ഷത്തിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ ദേശിയ ശരാശരി 6,715 മാത്രമാണ്.
കോവിഡ് മരണനിരക്ക് കണക്കാക്കുമ്പോൾ ഡെൽഹിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മരിക്കുന്നത്. ഡെൽഹി, മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാൾ, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് സംസ്‌ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സ്‌ഥിരീകരിക്കുന്നത്. ഇന്ന് 524 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചത്. ഇതിൽ 60.5 ശതമാനവും ഈ സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഡെൽഹിയിൽ ഇതുവരെ 8,700 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പഞ്ചാബ്, ഡെൽഹി, പശ്‌ചിമ ബംഗാൾ, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിലെ കോവിഡ് മരണ നിരക്ക് ദേശീയ ശരാശരിയേക്കാളും കൂടുതലെന്നാണ് കണക്കുകൾ