ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ബ്രിട്ടണ്‍ ദേശീയതലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
ബുധനാഴ്‌ച അർധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം പെട്ടെന്ന് ക്രമാതീതമായി വർധിക്കുന്നത് കണക്കിലെടുത്താണ് സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുന്നതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ വരെ ഏര്‍പ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വീസിനുള്ള സ്‌ഥാപനങ്ങളും കടകളും അല്ലാത്തവ അടച്ചിടാന്‍ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: സൗദി-ഖത്തർ സംഘർഷം അവസാനിച്ചു; കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു