ഡെൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്നു; പരിശോധനകൾ വർധിപ്പിക്കും

By News Desk, Malabar News
covid positivity in Delhi crosses 15 per cent; Tests will increase
Ajwa Travels

ന്യൂഡെൽഹി: കോവിഡ് രൂക്ഷമായ ഡെൽഹിയിൽ മൊബൈൽ ടെസ്‌റ്റിങ്‌ വാനുകൾ കണ്ടെയ്‌ൻമെന്റ് സോണുകളിൽ എത്തിച്ച് കൂടുതൽ പരിശോധന നടത്താൻ തീരുമാനം. ഡെൽഹിയിലെ കോവിഡ് സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര മന്ത്രി അമിത് ഷാ വിളിച്ച അടിയന്തര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

രാജ്യ തലസ്‌ഥാനത്ത് ആർടി-പിസിആർ പരിശോധന ഇരട്ടിയാക്കുമെന്നും (ഒരു ദിവസം ഒരു ലക്ഷത്തിലധികം) ധൗല ക്വാൻ അടിസ്‌ഥാനമായുള്ള ഡിആർഡിഒയിൽ 750 ഐസിയു കിടക്കകൾ സ്‌ഥാപിക്കുമെന്നും യോഗത്തിന് ശേഷം കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും മൊബൈൽ ടെസ്‌റ്റിങ്‌ വാനുകൾ ഡെൽഹിയിലെ വിവിധ സ്‌ഥലങ്ങളിൽ വിന്യസിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ എന്നിവരും അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

Also Read: ഒബാമയുടെ പുസ്‍തകത്തില്‍ മോദിയില്ല; ശശി തരൂര്‍

ഡെൽഹിയിൽ 24 മണിക്കൂറിനിടെ 3235 പോസിറ്റീവ് കേസുകളും 95 മരണവും റിപ്പോർട്ട് ചെയ്‌തു. അതേസമയം, രാജ്യത്തെ പ്രതിദിന കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 88.14 ലക്ഷത്തിലധികമാണ്. ആകെ 1,29,635 പേർ ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടു. 82.63 ലക്ഷം പേർ രോഗമുക്‌തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE