ലണ്ടന്‍: ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡ് കേസുകള്‍ ഉയരുമെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ നീക്കം. ബ്രിട്ടനില്‍ പല പ്രദേശങ്ങളിലും വീണ്ടും കോവിഡ് വ്യാപിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ സയന്റിഫിക് ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സിയാണ് അനിയന്ത്രിതമായ കോവിഡ് വ്യാപന മുന്നറിയിപ്പ് നല്‍കിയത്. എല്ലാ പ്രായക്കാര്‍ക്കുമിടയിലും വൈറസ് വ്യാപനം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
നിലവില്‍ മൂന്ന് ഘട്ടങ്ങളിലായി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയാണ് ബ്രിട്ടീഷ് സര്‍ക്കാരിനുള്ളത്. ഒപ്പം സ്‌കോട്ട്ലൻഡ്, വേല്‍സ്, നോര്‍ത്ത് അയര്‍ലൻഡ് എന്നിവിടങ്ങളില്‍ കോവിഡ് പ്രതിരോധത്തിന് ഇവിടത്തെ അധികൃതരുടെ പ്രത്യേക നിയന്ത്രണങ്ങളാണ്. കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ സ്‍പെയിനിലും ഇറ്റലിയിലും നേരത്തെ തന്നെ ചിലയിടങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു.
Read more: രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്