ഭോപ്പാല്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭോപ്പാലിലും ഇന്‍ഡോറിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഞായറാഴ്‌ചയോ തിങ്കളാഴ്‌ചയോ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് നീക്കം.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്‌ട്രയില്‍ നിന്ന് വ്യോമ, റെയില്‍, റോഡ് മാര്‍ഗം സംസ്‌ഥാനത്തേക്ക് വരുന്നവരെ താപ പരിശോധനക്ക് വിധേയരാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ വൈറസ് വ്യാപനം തടയാന്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം പഞ്ചാബ് സർക്കാർ കൊറോണ വൈറസ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ 4 ജില്ലകളിൽ കൂടി രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചതായി അധികൃതർ അറിയിച്ചു.
ലുധിയാന, പട്യാല, ഫത്തേഗഡ് സാഹിബ്, ജലന്ധർ, നവൻഷഹർ, കപൂർത്തല, ഹോഷിയാർപൂർ എന്നീ ജില്ലകളിലാണ് നിലവിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കർഫ്യു. സംസ്‌ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും അടിയന്തര അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വിജയ് ഇന്ദർ സിംഗ്‌ള പറഞ്ഞു.
Read Also: ‘പെട്രോളിനും ഡീസലിനും വില കുറക്കും’; വമ്പൻ വാഗ്‌ദാനങ്ങളുമായി തമിഴ്‍നാട്ടിൽ ഡിഎംകെ