റാഞ്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ജാർഖണ്ഡിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ നീട്ടി. ഈ മാസം 27 വരെയാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നീട്ടിയത്. കോവിഡ് കണക്കുകളിലെ വർധനവാണ് തീരുമാനത്തിനു കാരണം.
നേരത്തെ ഇന്ന് അവസാനിക്കുന്ന രീതിയിലാണ് നിയന്ത്രണങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ എടുത്ത് മാറ്റാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് നടപടി. കൂടുതൽ കർശനമായ നിയന്ത്രണങ്ങളാണ് പുതിയ നിർദ്ദേശങ്ങളിൽ ഉള്ളത്.
സംസ്‌ഥാനത്തേക്ക് എത്തുന്നവർ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ കഴിയണം. 72 മണിക്കൂറിനുള്ളിൽ സംസ്‌ഥാനം വിടുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. കല്യാണങ്ങളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 11 ആക്കി കുറച്ചു. ആദ്യഘട്ടത്തിൽ 50 പേർക്ക് വിവാഹങ്ങളിൽ പങ്കെടുക്കാമായിരുന്നു. ഇത് പുതിയ ഉത്തരവിൽ വെട്ടിച്ചുരുക്കിയിട്ടുണ്ട്.
Read Also: യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ