സൗദിയിൽ കോവിഡ് വ്യാപനം ഉയരുന്നു; 24 മണിക്കൂറിൽ 310 രോഗബാധിതർ

By Team Member, Malabar News
saudi covid
Representational image
Ajwa Travels

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 310 പേർക്കാണ്. 100 പേരിൽ താഴേക്ക് കുറഞ്ഞ പ്രതിദിന കണക്കാണ് ഇപ്പോൾ 300ന് മുകളിലെത്തിയത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,68,639 ആയി ഉയർന്നു. അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരായ ആളുകളുടെ എണ്ണവും രോഗബാധിതരേക്കാൾ കുറഞ്ഞു. 271 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്ത് രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 3,60,110 ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേർ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തിതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 6,383 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 2,146 ആണ്. ഇവരിൽ 375 ആളുകളാണ് ഗുരുതരാവസ്‌ഥയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്.

97.7 ശതമാനമാണ് നിലവിലെ രാജ്യത്തെ കോവിഡ് മുക്‌തിനിരക്ക്. കൂടാതെ 1.7 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മരണനിരക്ക്. റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട് ചെയ്‌തത്‌. 131 ആളുകൾക്കാണ് ഇവിടെ കഴിഞ്ഞ ദിവസം മാത്രം രോഗബാധ ഉണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ആളുകൾ കാണിക്കുന്ന അലംഭാവമാണ് രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ഉയരുന്നതിന് കാരണമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. അതിനാൽ തന്നെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് രോഗവ്യാപനം തടയാനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്.

Read also : യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ്ഹൗസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE