ന്യൂഡെൽഹി: രാജ്യത്ത് അതിവേഗത്തിൽ കോവിഡ് വ്യാപിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം. രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ ഗൗരവതരമാണ് എന്നും അടുത്ത നാലാഴ്‌ച നിർണായകമാണ് എന്നും മന്ത്രാലയം വ്യക്‌തമാക്കി.
മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്‌ചിമബംഗാൾ സംസ്‌ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് റിപ്പോർട് ചെയ്യുന്നത്. രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ ജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. അടുത്ത നാലാഴ്‌ച അതി നിർണായകമാണ്. അതേസമയം ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണ് രാജ്യത്തുള്ളതെന്നും മന്ത്രാലയം പറഞ്ഞു.
ശാസ്‌ത്രീയമായ രീതിയിലാണ് കോവിഡ് വാക്‌സിനേഷൻ മുമ്പോട്ടു പോകുന്നതെന്നും മന്ത്രാലയ വക്‌താവ് കൂട്ടിച്ചേർത്തു. രോഗികളുടെ പ്രതിദിന എണ്ണത്തിൽ ഇന്ത്യ യുഎസിനെയും ബ്രസീലിനെയും പിന്തള്ളിയിട്ടുണ്ട്. 96,982 കേസുകളും 442 മരണവുമാണ് ചൊവ്വാഴ്‌ച റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഇതിൽ 50,000ത്തോളം കേസുകൾ മഹാരാഷ്‌ട്രയിലാണ്.
Kerala News: മർദനമേറ്റ് കൊല്ലപ്പെട്ട 5 വയസുകാരി ലൈംഗിക പീഡനത്തിനിരയായി; പോസ്‌റ്റുമോർട്ടം റിപ്പോർട്