കണ്ണൂർ : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മട്ടന്നൂർ നഗരസഭാ പരിധിയിൽ പരിശോധന കൂട്ടാൻ നിർദ്ദേശം നൽകി നഗരസഭാ അധികൃതർ. വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, ബാങ്ക് ജീവനക്കാർ, ഡോർ ടു ഡോർ ഡെലിവറി ജീവനക്കാർ, ന്യൂസ് പേപ്പർ ഏജന്റുമാർ, ക്വാറന്റീനിൽ കഴിയുന്നവർ, കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കമുള്ളവർ എന്നിവർക്ക് വരും ദിവസങ്ങളിൽ നഗരസഭയിൽ പരിശോധന കർശനമാക്കും.
15 ശതമാനത്തിന് മുകളിലാണ് നിലവിൽ ഇവിടുത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 550 പേരാണ് ഇതുവരെ ഇവിടെ രോഗബാധിതരായത്. ഇവരിൽ 40 പേർ കോവിഡിനെ തുടർന്ന് ഇതുവരെ മരിക്കുകയും ചെയ്‌തു. നഗരസഭയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ നിലവിലുള്ളത് 2, 4, 33 എന്നീ വാർഡുകളിലാണ്.
വീടുകളിൽ ക്വാറന്റെയ്‌നിൽ കഴിയാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് വാർഡ് തലത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ആരും ഇത് ഉപയോഗപ്പെടുത്തുന്നില്ലെന്ന് അധികൃതർ വ്യക്‌തമാക്കുന്നു. ഇത് വലിയ രീതിയിൽ സമ്പർക്ക രോഗികൾ ഉണ്ടാകാൻ സാധ്യത സൃഷ്‌ടിക്കുന്നുണ്ട്. കൂടാതെ നിലവിൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതോടെ ആളുകൾ വ്യാപകമായി പുറത്തിറങ്ങിയതും രോഗവ്യാപനത്തിന് ഇടയാക്കിയതായി പോലീസ് വ്യക്‌തമാക്കുന്നുണ്ട്.
Read also : മരംമുറി വിവാദം; സജീവമായി ഇടപെടാൻ ബിജെപി, മുതിർന്ന നേതാക്കൾ ഇന്ന് മുട്ടിലിൽ