ആംസ്‌റ്റർഡാം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്‌ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേർക്കാണ് നെതർലൻഡ്‌സിൽ രോഗം സ്‌ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 20ന് 12,997 പേർക്ക് രോഗം സ്‌ഥിരീകരിച്ചതായിരുന്നു ഇതിന് മുൻപത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ. കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തിൽ നെതർലൻഡ്–നോർവേ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. നിലവിൽ, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ് റിപ്പോർട് ചെയ്യുന്നത്.
Read Also: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്‌തർക്കും ദർശനം ഉറപ്പാക്കും; ദേവസ്വം പ്രസിഡണ്ട്